മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാം – ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ

Saturday 27 October 2012

പാചകവാതകം


പാചകവാതകം: അധിക കണക്ഷനുള്ള നിയന്ത്രണം ഒഴിവാക്കി

Posted: Sun, 28 Oct 2012 06:52:29 +0530
ഒന്നിലധികം കണക്ഷനാകാം; സബ്‌സിഡി ഒന്നിനു മാത്രം കൊച്ചി: ഒന്നിലധികം പാചകവാതക കണക്ഷന്‍ ഉള്ളവര്‍ ഒന്നൊഴികെ എല്ലാം വിച്ഛേദിക്കണമെന്ന നിബന്ധന ഇല്ലാതാകുന്നു. അധിക കണക്ഷനുകള്‍ ഇനി മുതല്‍ സറണ്ടര്‍ ചെയ്യേണ്ടതില്ല. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പുറത്തിറക്കിയ ഉത്തരവുപ്രകാരമാണ് ഈ ഇളവ്. എന്നാല്‍ അഡീഷണല്‍ കണക്ഷനിലുള്ള സിലിന്‍ഡറിന് അധിക വില നല്‍കേണ്ടിവരും. സബ്‌സിഡി സിലിന്‍ഡറുകളെക്കാള്‍ ഇരട്ടിയിലധികം തുകയാണ് കൊടുക്കേണ്ടി വരിക. ഒന്നിലേറെ കണക്ഷനുണ്ടെങ്കിലും ഒന്നിനു മാത്രമേ സബ്‌സിഡി സിലിന്‍ഡര്‍ ലഭിക്കൂ. സബ്‌സിഡി രഹിത ഗാര്‍ഹികേതര വിഭാഗത്തില്‍പെടുത്തി അഡീഷണല്‍ കണക്ഷന്‍ നല്‍കാമെന്നാണ് പൊതുമേഖലാ എണ്ണ കമ്പനികളോട് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. അധിക കണക്ഷന് നോ യുവര്‍ കസ്റ്റമര്‍ ( കെ. വൈ. സി. ) രേഖ നല്‍കേണ്ടതുമില്ല. ഒരു വീട്ടില്‍ ഒരു കണക്ഷന്‍ എന്ന സര്‍ക്കാര്‍ നിബന്ധന കാരണം പലരും അഡീഷണല്‍ കണക്ഷന്‍ വിച്ഛേദിച്ചതിനിടെയാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. സറണ്ടര്‍ ചെയ്ത പാചകവാതക കണക്ഷന്‍ തിരികെ ലഭിക്കുമോയെന്നതിനെ....

നാട്ടിലെ പ്രമുഖന്‍മാര്‍ക്കെല്ലാം   ഒന്നിലധികം കണക്ഷനുള്ളപ്പോള്‍  നിയമങ്ങള്‍ അവര്‍ക്കനുകൂലമായി വേണ്ടേ  ഉണ്ടാക്കാന്‍ 

മനുഷ്യ മെട്രോ

 

കൊച്ചിയില്‍ മനുഷ്യ മെട്രോ തീര്‍ത്തു

Posted: Sun, 28 Oct 2012 06:52:29 +0530
കൊച്ചി: കൊച്ചി മെട്രോ ഡി.എം.ആര്‍.സി.യെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യ മെട്രോ തീര്‍ത്തു. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ മുപ്പതിനായിരത്തോളം പേരാണ് അണിനിരന്നത്. 4.55ന് മനുഷ്യ മെട്രോയില്‍ അണിനിരക്കാന്‍ വേണ്ടി സൈറന്‍മുഴങ്ങി. അഞ്ചു മണി മുതല്‍ ആളുകള്‍ കൈകോര്‍ത്ത് മനുഷ്യ മെട്രോ തീര്‍ത്തു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുന്‍മന്ത്രിമാരായ എസ്. ശര്‍മ, ബിനോയ് വിശ്വം, കടന്നപ്പള്ളി രാമചന്ദ്രന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ജോസ് തെറ്റയില്‍,, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ഗോവിന്ദന്‍, പി.രാജീവ്, കെ.ചന്ദ്രന്‍പിള്ള, സെബാസ്റ്റിയന്‍ പോള്‍ എന്നിവരും വിവിധ റസിഡന്റ് അസോസിയേഷനുകളുടെ പ്രതിനിധികളും മനുഷ്യ മെട്രോയില്‍ അണിനിരന്നു. പ്രവര്‍ത്തകര്‍ മെട്രോയ്ക്കുവേണ്ടി പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

 

കേരള മോണോ റെയില്‍ കോര്‍പ്പറേഷന്‍ നിലവില്‍ വന്നു

Posted: Sun, 28 Oct 2012 06:52:29 +0530
സംസ്ഥാന സര്‍ക്കാരിന് 51 ശതമാനം ഓഹരി പങ്കാളിത്തം തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിലെ മോണോ റെയില്‍ പദ്ധതിക്കായുള്ള പ്രത്യേക കമ്പനി - കേരള മോണോ റെയില്‍ കോര്‍പ്പറേഷന്‍ - നിലവില്‍ വന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ചെയര്‍മാന്‍. പൊതുമരാമത്തുമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് വൈസ് ചെയര്‍മാനും കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.സി. നരികേഷ് കമ്പനിയുടെ മാനേജിങ് ഡയറക്ടറുമാണ്. ഇവരെ കൂടാതെ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ആര്യാടന്‍ മുഹമ്മദ്, മഞ്ഞളാംകുഴി അലി, വി.എസ്.ശിവകുമാര്‍, ഡോ.എം.കെ.മുനീര്‍, പൊതുമരാമത്തുവകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഏലിയാസ് ജോര്‍ജ് എന്നിവരാണ് മറ്റ് ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍. 50 ലക്ഷം രൂപ മൂലധനത്തില്‍ രൂപവത്കരിച്ചിരിക്കുന്ന കമ്പനിക്ക് 100 രൂപയുടെ 50000 ഇക്വിറ്റി ഓഹരികളാണുള്ളത്. കേരള സര്‍ക്കാരിനും കേരള റോഡ്ഫണ്ട് ബോര്‍ഡിനുമാണ് ഓഹരി പങ്കാളിത്തം. ഇതില്‍ 51 ശതമാനത്തില്‍ കുറയാത്ത ഓഹരി പങ്കാളിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കും.....


കോഴിക്കോട്: ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിന്റെ വിചാരണ എരഞ്ഞിപ്പാലത്തെ പ്രത്യേകകോടതിയില്‍ നടക്കും. മാറാട് കേസുകളുടെ വിചാരണയ്ക്കായി സ്ഥാപിച്ച അഡീഷണല്‍ സെഷന്‍സ് കോടതിയാണിത്. വിചാരണ തുടങ്ങുന്നതിന്റെ മുന്നോടിയായി ടി.പി. കേസിന്റെ ഫയലുകള്‍ ശനിയാഴ്ച വൈകിട്ടോടെ പ്രത്യേകകോടതിയില്‍ എത്തിച്ചു. വിചാരണ തീയതി പിന്നീട് തീരുമാനിക്കും. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം കോഴിക്കോട് സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയിരുന്നു. തുടര്‍ന്ന്, വിചാരണയ്ക്കുള്ള സൗകര്യം മുന്‍നിര്‍ത്തിയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിലേക്ക് വിചാരണ മാറ്റിയത്. ഈ മാസം 25-നാണ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി. ഉബൈദ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ആര്‍. നാരായണ പിഷാരടിയാണ് മാറാട് പ്രത്യേക കോടതി ജഡ്ജി. ടി.പി. വധക്കേസുമായി ബന്ധപ്പെട്ട മൊഴികള്‍, മഹസറുകള്‍, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, മറ്റ് രേഖകള്‍ എന്നിവയാണ് ശനിയാഴ്ച കൈമാറിയത്. തൊണ്ടി സാധനങ്ങള്‍....

മെട്രോയില്‍ വണ്ടി ഓടുന്നതുവരെ ഒപ്പമുണ്ടാകും- എ.കെ. ആന്‍റണി

Posted: Sun, 28 Oct 2012 06:52:29 +0530
ന്യൂഡല്‍ഹി: കൊച്ചി മെട്രോയില്‍ തീവണ്ടി ഓടിത്തുടങ്ങുന്നതുവരെ താന്‍ കൂടെയുണ്ടാകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്‍റണി. പദ്ധതിയുടെ ഓരോ ഘട്ടത്തിലും തന്റെ ഇടപെടലുണ്ടായിട്ടുണ്ട്. കൊച്ചി മെട്രോയ്ക്കുവേണ്ടി കേന്ദ്ര നഗരവികസന മന്ത്രാലയവുമായി ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തിന് പദ്ധതിക്കുവേണ്ടി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ എത്തുന്നുണ്ട്. അദ്ദേഹമെത്തിയ ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാം. കാര്‍ട്ടൂണ്‍ അക്കാദമിയുടെ പരിശീലന ക്യാമ്പിന്റെ ഭാഗമായി ഔദ്യോഗിക വസതിയില്‍ കുട്ടികളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആന്‍റണി. മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോള്‍ കേരളത്തിന് കൂടുതല്‍ അവസരങ്ങളുണ്ടാകും. കൊടിക്കുന്നിലിന് സഹമന്ത്രി സ്ഥാനമാകും ലഭിക്കുക. വകുപ്പുകള്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയുമാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.